Wednesday, April 17, 2013
ഇന്ത്യയുടെശാപം
എൻഡോസൾഫാൻ ദുരിത ബാധിതനായി ജനിച്ച് ജീവിതത്തിന്റെ ചെറിയ ആയുസുംകൊണ്ട് മരണത്തിലേക്ക് വേച്ച് നടന്നു കയറിയ അമ്പലത്തറ പാറപ്പള്ളിയിലെ ഷാലുദ്ദീൻ -ഫാത്തിമ ദമ്പതികളുടെ എട്ടുമാസം പ്രായമായ സിനാൻ, ഈ എട്ടുമാസത്തിനിടെ നിരവധി തവണ മെഡികൾ ക്യാമ്പുകളീൽ കൊണ്ടുപോയിട്ടും അച്ചടി ദൃശ്യമാധ്യമങ്ങളിൽ ഈ കുഞ്ഞിന്റെ ദൈന്യത്തിന്റെ വാർത്തവന്നിട്ടും,മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയിട്ടും എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഈ കുഞ്ഞിനെ നാണംക്കെട്ട ഇവിടെത്തെ ഉദ്ദ്യോഗസ്ഥ തെമ്മാടികൾ ഉൾപ്പെടുത്തിയില്ല. ഏപ്രിൽ അഞ്ചിനു ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് ഉപ്പയോടും ഉമ്മയോടും ഇനി അവന്റെ ദുരിതം പേറണ്ടായെന്നു പറഞ്ഞു കരുണയറ്റവരുടെ ലോകത്തുനിന്നും അവൻയാത്രയായി. കുഞ്ഞുമരിച്ചുകഴിഞ്ഞു അവന്റെ ദുഖത്തിൽനിന്നും കുടുംബം കരകയറുന്നതിനുമുന്നേ ഉദ്യോഗസ്ഥ പരിഹാസത്തിന്റെ നിർദ്ദയഭാവം കത്തിന്റെ രൂപത്തിൽ ചൊവ്വാഴ്ച ജില്ലാ മെഡികൾ ഓഫിസർ തയ്യാറാക്കി വീട്ടിലേക്കയച്ച്,കുട്ടിയെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ജില്ലാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.തലവളർന്നു ശ്വാസമെടുക്കാൻ വിഷമിച്ച സിനാനെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ പെടുത്തുന്നതിനു നിരവധിതവണ വെളുത്ത കുപ്പായമിട്ട കറുത്തമനസ്സിന്റെ ഉടമകളായ മെഡിക്കൾ ഉദ്യോഗസ്ഥപ്രഭുക്കന്മാരോടു കേണപേക്ഷിച്ചിട്ടും അതവർ ചെവികൊണ്ടില്ല.ശ്വാസമെടുക്കാൻ വിഷമിച്ച സിനാനു ചികിത്സചിലാവിനായി വേണ്ടിവന്നിരുന്നതുക ദരിദ്രരായ രക്ഷിതാക്കൾക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ച്.സർക്കാർ സഹായങ്ങൾ എന്തെങ്കിലും ലഭിച്ചാൽ ആ കുടുംബത്തിനു അന്ന് അതൊരു സഹായമായിരുന്നു. എന്നാൽ ജനത്തിന്റെ ഒരു ദുഖങ്ങളും,ദുരിതങ്ങളും തങ്ങളെ ബാധിക്കുന്നതല്ല എന്ന സ്ഥിരംപരിപാടിയാണു ഇവിടെയും നടന്നത്.മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി സ്വികരിക്കാതെ എൻഡോസൾഫാൻ ഇരയോട് കാട്ടിയക്രൂരത മറയിടാൻ മരണശേഷം തയ്യാറാക്കിയ തിരക്കഥയാണു ഈ കത്തെന്ന് വെളിപ്പെട്ട്.ജില്ലമെഡിക്കൽ ഓഫിസറും പരിവാരങ്ങളും ജനകിയ പ്രതിക്ഷേധത്തിൽനിന്നും മറ്റും രക്ഷനേടനാണു വ്യാജകത്തുണ്ടാക്കിയത്. ഇതിനെതിരെ ജനങ്ങൾ ഉണരണ്ടതുണ്ട്.എല്ലാവികസനങ്ങളെയും, എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്ന ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരാണു ഇന്ത്യയുടെശാപം.ഓരോവർഷം കഴിയുംതോറും ആനുകൂല്ല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്യുകയും മരണംവരെയും പെൻഷനും പറ്റുന്ന ഗവണ്മെന്റ് ജീവനകാർക്ക് സാധരണക്കരന്റെ ജീവനും ജീവിതവും അറിയണ്ടകാര്യമില്ല.അവരുടെ അവകാശങ്ങളും താല്പര്യങ്ങളും മാന്ത്രമാണു അവരുടെ ലക്ഷ്യം. ജനത്തിന്റെ കയ്യിൽ നിന്നും ശമ്പളംകൈപറ്റി ജനത്തെ വഞ്ചിക്കുന്ന ഉദ്ദ്യോഗസ്ഥപ്രമാണിമാരെ നിലക്ക് നിർത്താൻ ജനങ്ങൾ ഉണർന്നു പ്രവർത്തികണ്ട സമയമായിരിക്കുന്നു.
Posted by
പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ)
at
Wednesday, April 17, 2013
6
comments
Links to this post
Labels:
ലേഖനം
| Reactions: |
Sunday, August 26, 2012
ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം
ഈയെഴുത്തു കൂട്ടം: ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം: തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘ...
| Reactions: |
Thursday, January 19, 2012
അകക്കാമ്പുകൾ
വറുതിമണ്ണിന്റെ നിശ്വാസനീർക്കണം
ചുളുചുളാ കുത്തുന്നു കരളിൽ കഠാരമുള്ളുകൾ.
ആയിരം കൂരമ്പുകളേറ്റ് പിടഞ്ഞൊടുങ്ങുന്നു
മുഴുക്കാത്തജീവന്റെ പച്ചയാംകടശിയും.
എരിഞ്ഞപകലിന്റെ ദുരിതപ്പെരുവെയിലിലും
കുളിരായൊരോർമ്മപോൽ പകുതിവെന്തുള്ളത്തിൽ
തെളിവാർന്നൊരാപ്പഴമയിൽ നിറവാർന്ന-
വാഴ്വിൻ നീലാകാശം നിക്കുമിപ്പോഴും.
പച്ചപ്പതമറ്റുപോകാത്തൊരാ കുന്നിൻനെറുകയിൽ
തളിർവെറ്റില ചവച്ചക്കാലത്തിനോർമ്മകൾപൂക്കുന്നു
നാം തീർക്കാത്ത കടമകളുമായി നിദ്രാടനത്തിന്റെ
സർവ്വാലാസ്യത്തിൽ മയങ്ങിയമരുന്നു.
അച്ഛനെ നെല്ലിപലകമേൽ കുടിയിരുത്തി
അമ്മയെ കാട്ടിലേക്കെറിഞ്ഞിനി
നാട്ടുനീധികൾ പൌരാണിക പ്രമാണങ്ങൾക്കൊരന്തകൻ ,
അമരത്തിരിക്കാനൊരു യോഗിവേണം
ഓമനേ ..നീയ്യാ നടുമുറ്റമതിൽ
ഇടിമിന്നലായി കരഞ്ഞുവിളിക്കുക.
നെഞ്ചുപിളർക്കേ തേങ്ങുക
വറുതികൊടുങ്കാറ്റടിച്ചെന്നപോൽ
കാറ്റിലുലയുന്ന കാട്ടുതീക്കാളുന്നപോൽ
അഴിച്ചിട്ടന്നിൻ കാർകൂന്തൽ പാറിപറക്കട്ടേ
പേമാരിയും,പ്രളയവുംതിമർത്ത കൺകുഴികളിൽ
എല്ലാഋതുഭേദളും വന്നോടുങ്ങക്കട്ടേ
ഉടുതുണിതുമ്പിനാൽ മുഖംതുടച്ച്
കരൾനീരിനാൽ കൈകഴുകി
കരുതിയപാഥേയമുണ്ടുനി പശിയൊടുക്കാം.
താണ്ടിയവ്യഥ,നേർതളർച്ചയുമാറ്റിനീ നിറച്ചുണ്ണുക
ജനപതമറ്റീ വിജനതയിലൂടെ
ശേഷിച്ച സ്നേഹവും,കരുണയുമെല്ലാനിർവികാരവും
നീ ഓർമ്മക്കായി വെച്ചേക്കുക
നാം തെളിച്ചുപോയതാം വഴിയിതിലെല്ലാം
പ്രളയാഗ്നിയും മൂടിപോയല്ലോ
വിശപ്പും ദാഹവും വിരഹദുഖവും പുതച്ചു നീ
അവാങ്മുഖിയായിനിക്കുക
ജീവനകാഴ്ചയുടെ പച്ചലഹരിയിൽ നഗ്നനായി
എല്ലാമറിഞ്ഞുമറിയാതെയും
സരസമായി ജീവിതമൊടുക്കുക
കനകാമ്പരം പൂത്തതും കണീക്കൊന്നപൂത്തതും
കർക്കിടകവാവും നീ മറന്നേപോകുക
നഗരങ്ങളലഞ്ഞു പൊള്ളിച്ചകൃശപ്പാതമീ
തെരുവോര തണലിൽ വെച്ചേക്കുക.
കുളിർകോരിയ കിനാക്കളിൽനിന്നും
കാഴ്ചയുടെ കൌതുകങ്ങളിൽനിന്നും.
ആദായചെങ്കൽ ചൂളയിൽനിന്നും
മനനം ചെയ്തെടുത്ത ജീവിതചിഹ്നം.
ശുദ്ധവാഴ്ച്ചതൻ ആത്മനൊമ്പരവും
കൊടും നിശ്വാസങ്ങളുമിനി
കരയറ്റുപകയ്ക്കും കടൽക്കയത്തിലേക്കെറിയുക.
ആത്മമിത്രമേ... നിന്റെയാ കൊടിക്കൂറകൾ
ഇനിയാ..ബോധിയിലകളീലമരട്ടേ..
ചുളുചുളാ കുത്തുന്നു കരളിൽ കഠാരമുള്ളുകൾ.
ആയിരം കൂരമ്പുകളേറ്റ് പിടഞ്ഞൊടുങ്ങുന്നു
മുഴുക്കാത്തജീവന്റെ പച്ചയാംകടശിയും.
എരിഞ്ഞപകലിന്റെ ദുരിതപ്പെരുവെയിലിലും
കുളിരായൊരോർമ്മപോൽ പകുതിവെന്തുള്ളത്തിൽ
തെളിവാർന്നൊരാപ്പഴമയിൽ നിറവാർന്ന-
വാഴ്വിൻ നീലാകാശം നിക്കുമിപ്പോഴും.
പച്ചപ്പതമറ്റുപോകാത്തൊരാ കുന്നിൻനെറുകയിൽ
തളിർവെറ്റില ചവച്ചക്കാലത്തിനോർമ്മകൾപൂക്കുന്നു
നാം തീർക്കാത്ത കടമകളുമായി നിദ്രാടനത്തിന്റെ
സർവ്വാലാസ്യത്തിൽ മയങ്ങിയമരുന്നു.
അച്ഛനെ നെല്ലിപലകമേൽ കുടിയിരുത്തി
അമ്മയെ കാട്ടിലേക്കെറിഞ്ഞിനി
നാട്ടുനീധികൾ പൌരാണിക പ്രമാണങ്ങൾക്കൊരന്തകൻ ,
അമരത്തിരിക്കാനൊരു യോഗിവേണം
ഓമനേ ..നീയ്യാ നടുമുറ്റമതിൽ
ഇടിമിന്നലായി കരഞ്ഞുവിളിക്കുക.
നെഞ്ചുപിളർക്കേ തേങ്ങുക
വറുതികൊടുങ്കാറ്റടിച്ചെന്നപോൽ
കാറ്റിലുലയുന്ന കാട്ടുതീക്കാളുന്നപോൽ
അഴിച്ചിട്ടന്നിൻ കാർകൂന്തൽ പാറിപറക്കട്ടേ
പേമാരിയും,പ്രളയവുംതിമർത്ത കൺകുഴികളിൽ
എല്ലാഋതുഭേദളും വന്നോടുങ്ങക്കട്ടേ
ഉടുതുണിതുമ്പിനാൽ മുഖംതുടച്ച്
കരൾനീരിനാൽ കൈകഴുകി
കരുതിയപാഥേയമുണ്ടുനി പശിയൊടുക്കാം.
താണ്ടിയവ്യഥ,നേർതളർച്ചയുമാറ്റിനീ നിറച്ചുണ്ണുക
ജനപതമറ്റീ വിജനതയിലൂടെ
ശേഷിച്ച സ്നേഹവും,കരുണയുമെല്ലാനിർവികാരവും
നീ ഓർമ്മക്കായി വെച്ചേക്കുക
നാം തെളിച്ചുപോയതാം വഴിയിതിലെല്ലാം
പ്രളയാഗ്നിയും മൂടിപോയല്ലോ
വിശപ്പും ദാഹവും വിരഹദുഖവും പുതച്ചു നീ
അവാങ്മുഖിയായിനിക്കുക
ജീവനകാഴ്ചയുടെ പച്ചലഹരിയിൽ നഗ്നനായി
എല്ലാമറിഞ്ഞുമറിയാതെയും
സരസമായി ജീവിതമൊടുക്കുക
കനകാമ്പരം പൂത്തതും കണീക്കൊന്നപൂത്തതും
കർക്കിടകവാവും നീ മറന്നേപോകുക
നഗരങ്ങളലഞ്ഞു പൊള്ളിച്ചകൃശപ്പാതമീ
തെരുവോര തണലിൽ വെച്ചേക്കുക.
കുളിർകോരിയ കിനാക്കളിൽനിന്നും
കാഴ്ചയുടെ കൌതുകങ്ങളിൽനിന്നും.
ആദായചെങ്കൽ ചൂളയിൽനിന്നും
മനനം ചെയ്തെടുത്ത ജീവിതചിഹ്നം.
ശുദ്ധവാഴ്ച്ചതൻ ആത്മനൊമ്പരവും
കൊടും നിശ്വാസങ്ങളുമിനി
കരയറ്റുപകയ്ക്കും കടൽക്കയത്തിലേക്കെറിയുക.
ആത്മമിത്രമേ... നിന്റെയാ കൊടിക്കൂറകൾ
ഇനിയാ..ബോധിയിലകളീലമരട്ടേ..
Posted by
പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ)
at
Thursday, January 19, 2012
35
comments
Links to this post
Labels:
കവിത
| Reactions: |
Tuesday, November 29, 2011
പുല്ലുവിലയാണ്
മുല്ലപെരിയാറിന്റെ കാര്യത്തിൽ പുല്ലുവിലയാണ് കേന്ദ്രത്തിനും,സുപ്രിംകോടതിക്കും. രാജ്യമൊരു വലിയ ദുരന്തമുഖത്താണന്നു പലയാവർത്തി വാമൊഴിയാൽ മൊഴിഞ്ഞിട്ടും അച്ചുനിരത്തി പറഞ്ഞിട്ടും തെല്ലും കുലുക്കമില്ലാതെ കേരളത്തെ കൊഞ്ഞനംകുത്തി കാണിക്കുകയാണ് കേന്ദ്രവും,കോടതിയും.സുപ്രിംകോടതിയുടെ അന്യായ മൌനത്തിനും .കേന്ദ്രസർക്കാരിന്റെ പൊട്ടൻ സമീപനത്തിനും കേരളം നൽകണ്ടവരുന്നവില 40ലക്ഷം ജനങ്ങളുടെ ജീവനും ജീവിതവുമാണന്നു ഈ വിഷയമറിയാവുന്ന ആർക്കുമറിയാം.
വൈക്കൊയെപോലുള്ള കുറേ തമിഴർക്ക് സാമന്യബോധവും,വിശേഷബുദ്ധിയില്ലായ്മയും ഉണ്ടാകുന്നത് ആ സംസ്ഥാനത്തിൽ പണ്ടേകണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവർ മുല്ലപെരിയാറിന്റെ കാര്യത്തിൽ അവിടെത്തെ തെരുവുകളീൽ കാണീക്കുന്ന ആഭാസങ്ങളെ അത്തരത്തിൽ കണ്ടാൽമതിയാകും.അവർ പച്ചക്കറിയോ,മറ്റുവിഭവങ്ങളോ തന്നില്ലങ്കിൽ വേണ്ടാന്നുവെക്കാം അതിന്റെ പേരിൽ ആരും പട്ടിണികിടന്നു മരിക്കില്ല .വിലഅല്പംകൂടുതൽ നൽകിയാൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നത് ഇറക്കുമതിചെയ്യാം.
ഡാമിൽ വിള്ളൽ കണ്ടകാലംമുതൽ നടത്തിയിട്ടുള്ള നൂറുകണക്കിനു പഠനങ്ങളും,അത്രയേറെ നിരീക്ഷണങ്ങളും,സന്ദർശനങ്ങളും കോടതിയുടെയും കേന്ദ്രത്തിന്റെയും മുന്നിലുണ്ടു.എന്നിട്ടും ഉചിതമായ നിലപാടെടുക്കാൻ കഴിയാതെ പോകുന്നത് എന്തിന്റെ പേരിലാണ്. തമിഴനു പുതിയ ഡാം വന്നാലും വെള്ളാം നൽകാം എന്നു പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.തമിഴനു വെള്ളനൽകണ്ടത് കേരളത്തിന്റെകൂടി ആവിശ്യമാണ്.എന്നാലെ കേരളത്തിനു സുലഭമായി പച്ചക്കറി ലഭിക്കുകയുള്ളു. അത് മറ്റൊരുയാഥാർത്ഥ്യം.
ഒരു കൊളോണിയൽ ഭരണകാലത്തുണ്ടായ കൊട്ടയിലും കോണാത്തിലും കൊള്ളാത്ത ഒരു കരാറിന്റെ പേരിലാണ് കോടതി ഇക്കാര്യത്തിൽ തീർപ്പ് പറയാത്തത് എന്നോർക്കുമ്പോളാണ് ഭയനകമായ ആ ഭീതിനമ്മേ വരിഞ്ഞുമുറുക്കുന്നുന്നത്. ഈ കോടതിയാണോ 125 കോടിജനങ്ങളുടെ സ്വൈര്യജീവിതം,സ്വത്തും സരക്ഷിക്കുന്നത്? കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലയളവ് പറയുന്ന ഒരു കാരാറും ഭൂമിയിൽ ഒരു പക്ഷേ ഇവിടെ മാത്രമെ കാണൂകയുള്ളു.പത്തും,അൻപതും,നൂറും വർഷത്തേക്കുള്ള കരാറുകൾ കണ്ടേക്കാം ഇതു 999 വർഷം.
എത്ര അപ്രയോഗികമാണീകരാർ.കരാർ ഉണ്ടാക്കിയകാലഘട്ടത്തിലെ ഭരണക്രമങ്ങളെ അപ്പാടെ തച്ചുടച്ച് പുതിയ ഭരണഘടനയും ജനാധിപത്യനിയമങ്ങളും നിയമനിർമാണസംവിധാനങ്ങളും നിലവിൽവന്നു. കോടതി ഇപ്പോളും ആയിരംവർഷങ്ങൾക്ക് മുൻപുള്ള ചിതലരിച്ച കരാറിന്റെ പേരിൽ അവാങ്മുഖിയായി നിൽക്കുകയാണു.
സ്വഭാവികമായ മാറ്റങ്ങൾക്ക് എല്ലാവികസനങ്ങളും.നിർമാണപ്രവർത്തനങ്ങളും വിധേയമാകണം. കാലപഴക്കം വരുമ്പോൾ ഇന്നു നമ്മൾ കെട്ടിപടുക്കുന്നതിനും.പടുത്തതിനും മാറ്റങ്ങൾ വരുന്നത് അനിവാര്യതയാണ്.നൂറുവർഷം കാരാറുള്ള ഒരു കെട്ടിടത്തിൽ താമസിച്ചുവരികെ അതിന്റെ മേൽകൂര തകരുവാൻ പാകത്തിൽ നിൽക്കുകയാണങ്കിൽ പുനർനിർമാണം പാടില്ല അതിൽ താമസിക്കുന്നവരുടെ മേലിലേക്കത് പതിക്കണം എന്നുപറയുന്ന ന്യായമാണ് തമിഴ്നാടിന്റേത്. അതിനെ കേവലന്യായബോധത്തിൽ കാണാൻ കോടതിക്കോ സർക്കാരിനൊ കഴിയുന്നില്ല എന്നതാണു നാണിപ്പിക്കുന്ന വിരോധാഭാസം.
ഡാംപ്പൊട്ടി നാലുജില്ലകളിൽ പെടുന്ന ജനങ്ങൾ അറബികടലിലേക്കു ഒഴുകിപോയാലും ഇക്കണക്കിനു കോടതിയും കേന്ദ്രസർക്കാറും അനങ്ങില്ല.അത് സ്വഭാവികമായ ഒരുദുരന്തം മാത്രം. അന്നും തമിഴ്നാട് കേരളത്തിൽനിന്നും കരാർ പ്രകാരം കിട്ടാനുള്ള വെള്ളത്തിനായി സുപ്രിംകോടതിയിൽ കേസുകൊടുക്കുമായിരിക്കും. ഡാം പൊട്ടുന്നതൊ ജനങ്ങൾ ചത്തൊടുങ്ങുന്നതോ ലാഭകരമായ കച്ചവടമല്ലാത്തത്കൊണ്ട് കോടതിയും നിലപാടുസ്വീകരിക്കണ്ട കേന്ദ്രസർക്കാരും കേരളം കുറ്റകരമായ അനാസ്ഥകാട്ടിയെന്നു പറയും..
വൈക്കൊയെപോലുള്ള കുറേ തമിഴർക്ക് സാമന്യബോധവും,വിശേഷബുദ്ധിയില്ലായ്മയും ഉണ്ടാകുന്നത് ആ സംസ്ഥാനത്തിൽ പണ്ടേകണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവർ മുല്ലപെരിയാറിന്റെ കാര്യത്തിൽ അവിടെത്തെ തെരുവുകളീൽ കാണീക്കുന്ന ആഭാസങ്ങളെ അത്തരത്തിൽ കണ്ടാൽമതിയാകും.അവർ പച്ചക്കറിയോ,മറ്റുവിഭവങ്ങളോ തന്നില്ലങ്കിൽ വേണ്ടാന്നുവെക്കാം അതിന്റെ പേരിൽ ആരും പട്ടിണികിടന്നു മരിക്കില്ല .വിലഅല്പംകൂടുതൽ നൽകിയാൽ മറ്റുസംസ്ഥാനങ്ങളിൽ നിന്നത് ഇറക്കുമതിചെയ്യാം.
ഡാമിൽ വിള്ളൽ കണ്ടകാലംമുതൽ നടത്തിയിട്ടുള്ള നൂറുകണക്കിനു പഠനങ്ങളും,അത്രയേറെ നിരീക്ഷണങ്ങളും,സന്ദർശനങ്ങളും കോടതിയുടെയും കേന്ദ്രത്തിന്റെയും മുന്നിലുണ്ടു.എന്നിട്ടും ഉചിതമായ നിലപാടെടുക്കാൻ കഴിയാതെ പോകുന്നത് എന്തിന്റെ പേരിലാണ്. തമിഴനു പുതിയ ഡാം വന്നാലും വെള്ളാം നൽകാം എന്നു പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല.തമിഴനു വെള്ളനൽകണ്ടത് കേരളത്തിന്റെകൂടി ആവിശ്യമാണ്.എന്നാലെ കേരളത്തിനു സുലഭമായി പച്ചക്കറി ലഭിക്കുകയുള്ളു. അത് മറ്റൊരുയാഥാർത്ഥ്യം.
ഒരു കൊളോണിയൽ ഭരണകാലത്തുണ്ടായ കൊട്ടയിലും കോണാത്തിലും കൊള്ളാത്ത ഒരു കരാറിന്റെ പേരിലാണ് കോടതി ഇക്കാര്യത്തിൽ തീർപ്പ് പറയാത്തത് എന്നോർക്കുമ്പോളാണ് ഭയനകമായ ആ ഭീതിനമ്മേ വരിഞ്ഞുമുറുക്കുന്നുന്നത്. ഈ കോടതിയാണോ 125 കോടിജനങ്ങളുടെ സ്വൈര്യജീവിതം,സ്വത്തും സരക്ഷിക്കുന്നത്? കേട്ടുകേൾവിപോലുമില്ലാത്ത ഒരു കാലയളവ് പറയുന്ന ഒരു കാരാറും ഭൂമിയിൽ ഒരു പക്ഷേ ഇവിടെ മാത്രമെ കാണൂകയുള്ളു.പത്തും,അൻപതും,നൂറും വർഷത്തേക്കുള്ള കരാറുകൾ കണ്ടേക്കാം ഇതു 999 വർഷം.
എത്ര അപ്രയോഗികമാണീകരാർ.കരാർ ഉണ്ടാക്കിയകാലഘട്ടത്തിലെ ഭരണക്രമങ്ങളെ അപ്പാടെ തച്ചുടച്ച് പുതിയ ഭരണഘടനയും ജനാധിപത്യനിയമങ്ങളും നിയമനിർമാണസംവിധാനങ്ങളും നിലവിൽവന്നു. കോടതി ഇപ്പോളും ആയിരംവർഷങ്ങൾക്ക് മുൻപുള്ള ചിതലരിച്ച കരാറിന്റെ പേരിൽ അവാങ്മുഖിയായി നിൽക്കുകയാണു.
സ്വഭാവികമായ മാറ്റങ്ങൾക്ക് എല്ലാവികസനങ്ങളും.നിർമാണപ്രവർത്തനങ്ങളും വിധേയമാകണം. കാലപഴക്കം വരുമ്പോൾ ഇന്നു നമ്മൾ കെട്ടിപടുക്കുന്നതിനും.പടുത്തതിനും മാറ്റങ്ങൾ വരുന്നത് അനിവാര്യതയാണ്.നൂറുവർഷം കാരാറുള്ള ഒരു കെട്ടിടത്തിൽ താമസിച്ചുവരികെ അതിന്റെ മേൽകൂര തകരുവാൻ പാകത്തിൽ നിൽക്കുകയാണങ്കിൽ പുനർനിർമാണം പാടില്ല അതിൽ താമസിക്കുന്നവരുടെ മേലിലേക്കത് പതിക്കണം എന്നുപറയുന്ന ന്യായമാണ് തമിഴ്നാടിന്റേത്. അതിനെ കേവലന്യായബോധത്തിൽ കാണാൻ കോടതിക്കോ സർക്കാരിനൊ കഴിയുന്നില്ല എന്നതാണു നാണിപ്പിക്കുന്ന വിരോധാഭാസം.
ഡാംപ്പൊട്ടി നാലുജില്ലകളിൽ പെടുന്ന ജനങ്ങൾ അറബികടലിലേക്കു ഒഴുകിപോയാലും ഇക്കണക്കിനു കോടതിയും കേന്ദ്രസർക്കാറും അനങ്ങില്ല.അത് സ്വഭാവികമായ ഒരുദുരന്തം മാത്രം. അന്നും തമിഴ്നാട് കേരളത്തിൽനിന്നും കരാർ പ്രകാരം കിട്ടാനുള്ള വെള്ളത്തിനായി സുപ്രിംകോടതിയിൽ കേസുകൊടുക്കുമായിരിക്കും. ഡാം പൊട്ടുന്നതൊ ജനങ്ങൾ ചത്തൊടുങ്ങുന്നതോ ലാഭകരമായ കച്ചവടമല്ലാത്തത്കൊണ്ട് കോടതിയും നിലപാടുസ്വീകരിക്കണ്ട കേന്ദ്രസർക്കാരും കേരളം കുറ്റകരമായ അനാസ്ഥകാട്ടിയെന്നു പറയും..
Posted by
പാവപ്പെട്ടവൻ (എസ്.എൻ.ചാലക്കോടൻ)
at
Tuesday, November 29, 2011
25
comments
Links to this post
Labels:
ലേഖനം
| Reactions: |
Friday, April 29, 2011
നമുക്ക് ഉണർന്നിരിക്കാം
ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം ..
Labels:
ലേഖനം
| Reactions: |
Subscribe to:
Posts (Atom)

